തംബുരു .

Monday, 22 June 2009

കഴിഞ്ഞ മഞ്ഞു കാലത്തിന്‍റെ ഓര്‍മയ്ക്ക്



മഞ്ഞു കാലം മഴക്കാലം പോലെയാണ് അത് മനുഷ്യനെ രസിപ്പികും സങടപ്പെടുതും ജീവിതം തറുമാറക്കും പിന്നെ എല്ലാ കുസൃതികളും കഴിഞ്ഞു മടങി പോകും കുറെ നല്ല ഓര്‍മ്മകള്‍ തന്നിട്ട് .... അത് പോലെ ഒരു ഓര്‍മ ആണ് ഈ കഴിഞ്ഞ മഞ്ഞു കാലം ....അന്ന് രാത്രി ജോലിയില്‍ ആയിരുന്നു ഞാന്‍ ...ഞാന്‍ മാത്രമല്ല നാലു പേര്‍ .ഷിഫ്റ്റ്‌ മാനേജര്‍ അന്ന് ദാമിയെന്‍ ആയിരുന്നു .എവിടെ നിന്നോ ലണ്ടനിലേക്ക് കുടിയെറിവന്ന സായിപ്പു ..എല്ലാവര്ക്കും ഇഷ്ടമാണ് അയാളോട് ഒരുമിച്ചു ഷിഫ്റ്റ്‌ ചെയ്യാന്‍ ... കാരണം എല്ലാവരോടും നന്നായി പെരുമാറാന്‍ അയാള്‍ക്കറിയാം .നന്നായി സംസാരിക്കാനും . പാവേല്‍ മസൂരെക് പോളണ്ടില്‍ നിന്ന് ലണ്ടനിലേക്ക് ജോലി ചെയ്യാന്‍ വന്ന ഒരാള്‍ ആണ് .രഞ്ജിത്ത് സിംഗ് ഭഗത് സിംഗ് ന്റെ നാട്ടുകാരനും ....... .തമാശകള്‍ കൊണ്ട് ,സംസാരങള്‍ കൊണ്ട് ചിലപ്പോള്‍ നീണ്ടു നില്‍ക്കാത്ത വഴക്കുകള്‍ കൊണ്ട് അവര്‍ സമയം കളഞ്ഞു .ചിലപ്പോള്‍ വഴക്ക് കളുടെ അവസാനം സാന്‍വിച്ച് കഷ്ണങളും സലാഡും കൊണ്ട് ഒരു ചെറിയ യുദ്ധം തന്നെ ഉണ്ടാക്കും ,മറ്റു ചിലപ്പോള്‍ ക്രികെറ്റ്‌ കളിയയിരികും ...അങനെ എല്ലാ നൈറ്റ്‌ ഷിഫ്ടും ഇവര്‍ ആഘോഷമാക്കി .
..രാത്രി രണ്ടു മണി അല്ലെങ്കില്‍ മൂന്ന്... സമയം അത്രയേ ആയിട്ടുള്ളൂ ....രഞ്ജിത്ത് എന്നോട് വന്നു പറഞ്ഞു "മഞ്ഞു പെയ്യുന്നു പുറത്തു പോയി നോക്കു"ഞാന്‍ വിശ്വാസമില്ലാതെ രഞ്ജിത്തിനെ നോക്കി നുണയാകും ജോലിക്കിടക്ക് എല്ലാവരും പരസപരം ചെറിയ നുണകള്‍ പറയാറുണ്ട് ഇതും അങനെ ഒരു നുണയാകും "എന്നെ പറ്റിക്കാന്‍ നോക്കേണ്ട "ഞാന്‍ വീണ്ടും ജോലിയിലേക്ക് "സത്യം പോയി നോക്കു " രഞ്ജിത്ത് വീണ്ടും പറഞ്ഞു ...ഞാന്‍ പുറത്തേയ്ക്കുള്ള വാതില്‍ തുറന്നു ....മുകളില്‍ ആകാശത്ത് നിന്ന് അല്ലെങ്കില്‍ അതിനും മുകളില്‍ സ്വര്‍ഗത്തില്‍ നിന്ന് മഞ്ഞു പൊഴിയുന്നു ..... ....ഞാന്‍ കഇയ് വിരിച്ചു പിടിച്ചു മുഖം ഉയര്‍ത്തി . എനിക്ക് ഈശ്വരനോട് വല്ലാത്ത മതിപ്പു തോന്നി ...എങനെ മനുഷ്യന്റെ മനസിനെ വിസ്മയിപ്പിക്കാന്‍ കഴിയുന്നു എന്ന് ഓര്‍ത്ത് ....കാണാമറയതത് നിന്ന് ഭൂമിയിലേക്ക് മഞ്ഞിന്‍റെ കണങ്ങള്‍ ഉതിര്‍ത്തു മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഒരു ഹൃദയം .................. മനോഹരമായ ഒരു ഹൃദയം ........ എന്‍റെ മുഖത്തേയ്ക്ക് ചെറിയ നിലാവിന്റെ തുള്ളികള്‍ ഇറ്റു വീഴുന്നു ...മഞ്ഞു വളരെ മൃദുലമാണ്‌....ഒരു പഞ്ഞി പറന്നു വരുന്നത് പോലെ ..നിലത്തു വീണു കഴിഞ്ഞു നിമിഷങള്‍ ഉള്ളില്‍ അത് വെള്ളമായി മാറുന്നു.. ഞാന്‍ നാളുകളായി കാണാന്‍ ആഗ്രഹിച്ച കാഴ്ചയാണ് ഇതു ....ഞാന്‍ ആ മഞ്ഞിന്‍ കണികകളെ കഇയ് യില്‍ എടുത്തു നോക്കി ചെറിയ നക്ഷത്രങള്‍ പോലെ അത് കാണപെട്ടു ...പണ്ട് ക്ലാസില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഞാന്‍ വിശ്വസിച്ചിരുന്നില്ല ...അല്ലെങ്കില്‍ വിജാരിചിരുന്നില്ല അത് എത്രമേല്‍ സുന്ദരമാണ് എന്ന് .. .
അന്ന് എല്ലാ ദിവസങളെ പോലെ ആയിരുന്നില്ല കസ്റ്റമര്‍ കുറവ് വരുന്നവര്‍ ഒരു ഗ്ലാസ്‌ ചൂടുള്ള ചായ ഓര്‍ഡര്‍ തന്നിട്ട് പുറത്തു പെയ്യുന്ന മഞ്ഞിനെകുരിച്ചു സംസാരിച്ചു .ഞാന്‍ എല്ലാവരോടും ചോദിച്ചു പുറത്തു ഒരു പാട് മഞ്ഞു പെയ്യുന്നുണ്ടോ .കണ്ടിട്ടും മതി ആയിരുന്നില്ല വീണ്ടും കാണാന്‍ തോന്നി .. മഞ്ഞു വീഴുന്നത് എനിക്ക് ഗ്ലാസ്സിലുടെ കാണാമെങ്കിലും നന്നായി കാണാന്‍ കഴിഞ്ഞില്ല . ... ഡാമിയന്‍ വാതില്‍ തുറന്നു മഞ്ഞിലെക്കിരങുന്നു ...എനിക്ക് പുറത്തിറങാന്‍ തോന്നി പക്ഷെ എങനെ . .....ഡാമിയന്‍ രണ്ടു മിനിറ്റ് കൊണ്ട് തിരിച്ചെത്തി പുറകില്‍ എന്തോ മറച്ചു പിടിച്ചിരിക്കുന്നു ...എന്നെ നോക്കി മിണ്ടരുത് എന്ന് ആഗ്യംകാണിക്കുന്നു ഒരു നിമിഷം രഞ്ജിത്തിന്റെ ദേഹത്തേക്ക് ഒരു മഞ്ഞു കട്ട വന്നിടിച്ചു ചിതറി ............ഡാമിയന്‍ ആര്‍ത്തു ചിരിച്ചു കൊണ്ട് ഓടുന്നു ."നോ " രഞ്ജിത്ത് ആര്‍ത്തു വിളിച്ചു കൊണ്ട് പുറത്തേക്കു ഓടി നിമിഷങള്‍ കുള്ളില്‍ ഒരു മഞ്ഞു കട്ട ഡാമിയന്റെ മുഖത്തേയ്ക്ക് ......അടുത്ത ആക്രമണത്തിനു മഞ്ഞു ശേഘരിക്കന് രണ്ജിത് വീടും പുറത്തേക്കു പുറകെ ഡാമിയന്‍ .ആ യുദ്ധത്തിലേക്ക് പാവേല്‍ ഉം വന്നു ചേര്‍ന്നതോടെ അട്ടഹാസങകും ചിരികളും കൊട് അവിടം നിറഞ്ഞു . ഡാമിയന്‍ എന്നെ വിളിച്ചു അല്‍പനേരം മടിച്ചു നിന്നിട്ട് ഞാന്‍ പുറത്തേക്കു ഇറങി .അപ്പോള്‍ മഞ്ഞു നന്നായി വീഴാന്‍ തുടങിയിരുന്നു ..ഉറങുന്ന നോര്‍ത്താം‌പ്റ്റണ്‍ നിരത്ത് ലേക്ക് മഞ്ഞു ഇറങി വരുന്നത് ഞാന്‍ കണ്ടു ...
കുറച്ചകലെ പള്ളി, വിളക്കുകള്‍ ............................
നേരം വെളുത്തു തുടങാന്‍ ഇനിയും സമയം ഉണ്ട് . അപ്പോള്‍ സലിം വന്നു .തെണ്ടി ആണ് എന്ന് പറയാന്‍ വയ്യ ഒരു ബഗ്ലാദേശ്‌ കാരന്‍ .മുഷിഞ്ഞു പിന്ജിയ ഡ്രെസ്സും ഇട്ടു അയാള്‍ എന്നും രാവിലെ ചായ കുടിക്കാന്‍ എവിടെ നിന്നോ എത്തി ..എവിടെ നിന്നാണ് അറിയില്ല ..... പിന്നെ എങോട്ട് പോകുന്നു എന്നും അറിയില്ല .. അയാള്‍ എന്നെ കറപിടിച്ച പല്ല് കൊണ്ട് ചിരിച്ചു കാണിച്ചു എന്നിട്ട് പറഞ്ഞു "ചായ "ഞാന്‍ രൂപ ക്ക് വേണ്ടി കഇയ് നീട്ടി അയാള്‍ വീണ്ടും ചിരിച്ചു എന്നിട്ട് പറഞു "ഇല്ല" എന്നിട്ട് പേഴ്സ് എടുത്തു തിരയാന്‍ ആരംഭിച്ചു എന്നിട്ട് വീണ്ടും പറഞ്ഞു "ഇല്ല ..................ചായ "...................എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല മൂന്ന് ക്യാമറകള്‍ എന്നെ ഫോക്കസ് ചെയ്യുന്നുണ്ട് .ഫുഡ്‌ ലോസ് ആകുന്നതിനെ കുറിച്ച് മാനേജമ്ന്റില്‍ പുതിയ തീരുമാനങ്ങള്‍ വന്നിരുന്നു .ഞാന്‍ അയാള്‍ക്ക് രൂപ മേടിക്കാതെ ഒരു ചായ എടുത്തു കൊടുത്താല്‍ എന്‍റെ ജോലി പോകാം .ഞാന്‍ അയാളെ പറഞ്ഞു വിടാന്‍ ശ്രമിച്ചു...അയാള്‍ പോകാതെ അവിടെ തന്നെ നിന്നു എന്‍റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട്‌ .വൈസ്റ്റ്‌ ബാസ്കറ്റില്‍ ആരോ തിരികെ തന്ന മില്‍ക്ക് ഷേക്ക്‌ കിടക്കുന്നു അതെടുത്ത് കൊടുത്താലോ .....പക്ഷെ അതിനും കണക്കുണ്ട് . രഞ്ജിത്ത് "ബാക്ക് റൂമി"ല്‍ ഉണ്ട് ഞാന്‍ അങോട്ട് പോയി ....."ആ സലിം വന്നിട്ടുണ്ട് അയാളുടെ അടുത്ത് രൂപ യില്ല ചായ വേണം എന്ന് പറയുന്നു എന്ത് ചെയ്യും"രഞ്ജിത്ത് എന്‍റെ നേരെ നോക്കി എന്നിട്ട് പറഞ്ഞു "ഇല്ല എന്ന് പറയു " എനിക്ക് സങടം തോന്നി "എനിക്ക് എന്തായാലും അങനെ പറയാന്‍ പറ്റില്ല എന്‍റെ കൂടെ വരുമോ പ്ലീസ് "രഞ്ജിത്ത് വന്നു കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം സലിം പോയി .അന്ന് ഷിഫ്റ്റ്‌ കഴിയും വരെ ഞാന്‍ അയാളെ കുറിച്ച് ചിന്ദിച്ചു മനുഷ്യന്‍റെ അവസ്ഥയെ കുറിച്ച് ....അയാള്‍ക്ക് ഒന്നും കൊടുക്കാന്‍ കഴിയാതെ പോയ എന്‍റെ അവസ്ഥയെ കുറിച്ച് ...........അന്ന് അവിടെ നിന്ന് ഇറങുമ്പോള്‍ ഞാന്‍ ഒരു ചായ എടുത്തു കഇയ് യില്‍ പോകുന്ന വഴിനീളെ ഞാന്‍ അയാളെ നോക്കി എങും കണ്ടില്ല (പിന്നീട് അയാളെ കാണുന്നത് ഒരു മാസത്തിനു ശേഷമാണു )............മഞ്ഞില്‍ കാല് പാദം പതിഞ്ഞു പോകുന്നു .നേരം വെളുത്തു വരുന്നതെ ഉള്ളു ഇരുട്ട് മാറിയിട്ടില്ല .വഴിനിറയെ ആള്‍ക്കാര്‍ ചിലര്‍ തിരക്കിട്ട് എങോട്ടോ പോകുന്നു മറ്റു ചിലര്‍ മഞ്ഞു വാരി എറിഞ്ഞു കളിക്കുന്നു .ചിലര്‍ സ്നോ മാന്‍ ഉണ്ടാക്കുന്നു ...എല്ലാവരും മഞ്ഞിനെ കുറിച്ചാണ് സംസാരികുന്നത് ..........ഇല്ല മുഖങളിലും സന്തോഷം .നടക്കാന്‍ ചെറിയ പാടുണ്ട് തെന്നുനുണ്ടോ എന്ന് ഒരു സംശയം . ആള്‍കാര്‍ എല്ലാം പുറകിലായി ഏരെ കുറേ വിജനമായി റോഡ്‌ എവിടെയും മഞ്ഞു തന്നെ ഞാന്‍ സാധാരണ പോകാറുള്ള വഴിയല്ല ഇതു ...മഞ്ഞു കണ്ടു സന്തോഷിച്ചു പോന്നതാണ് ഈ വഴിയെ.... എനിക്ക് ചെറിയ പേടി തോന്നി ."എന്തിനാ എന്നെ ഈ വഴിയെ കൊണ്ട് വന്നത് " ഞാന്‍ ചോദിച്ചു മുകളില്‍ നിന്നു താഴേക്ക്‌ മഞ്ഞു പെയ്യിക്കുന്ന ആളോടു .....എനിക്ക് കുറച്ചു ദേഷ്യം തോന്നി .ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ഞാന്‍ നടന്നു ...അപ്പോള്‍ അകലെ നിലത്തു എന്തോ കറുത്ത് കിടക്കുന്നു എനിക്ക് കാണാന്‍ വയ്യ അത് എന്താണ് എന്ന് ഞാന്‍ നിന്നു ഇനി മുന്നോട്ടു പോകണോ ...ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു കഇയ് മുകളിലേക്ക് ഉയര്‍ന്നു ....ഞാന്‍ മുന്‍പോട്ടു നടന്നു മടിച്ചു .........മടിച്ചു ......അതൊരു അമൂമ്മയാണ് ഒരു കുട്ടിയെ പോലെ നിലത്തു കമിഴ്ന്നു വീണു കിടക്കുന്നു ....... കഇയ് ഉയര്‍ത്തുന്നു ..........രക്ഷിക്കാന്‍ പറയും പോലെ........ഞാന്‍ ഓടി ചെന്ന് അവരുടെ അടുത്ത് മുട്ട് മടക്കി ഇരുന്നു .എങനെ അവരെ എടുത്തു പോക്കും എന്ന് ഞാന്‍ ചിന്ദിച്ചില്ല അതിനു മുന്‍പ് തന്നെ ഞാന്‍ അവരെ എടുത്തു ഉയര്‍ത്തി നിര്‍ത്തി .മഞ്ഞിനെ നേരിടാന്‍ അവര്‍ നന്നായി ഡ്രസ്സ്‌ ഇട്ടിരുന്നില്ല ,കാലിലെ സോക്ക്സ് കാല്‍പാദം മാത്രം മറയാന്‍ ഉള്ളതായിരുന്നു. അവര്‍ക്ക് തണുക്കുന്നുണ്ടാകും എന്ന് എനിക്ക് തോന്നി .എന്‍റെ ഡ്രസ്സ്‌ നു നല്ല ചൂടുണ്ടായിരുന്നു അന്ന് വീട്ടില്‍ നിന്നു പുറപ്പെടും മുന്‍പ് പപ്പാ അതിന്റെ തൊപ്പിയില്‍ ചെറിയ കെട്ടുകള്‍ ഇട്ടിരുന്നു "മാറി പോകേണ്ട "എവിടെയെങ്കിലും വച്ച് എന്ന് പറഞ്ഞു മറ്റാരെങ്കിലും ഇതു പോലെ ഒരു ഡ്രസ്സ്‌ കൊണ്ടുവന്നാലോ ആ കെട്ടു ഞാന്‍ പിന്നെ അഴിച്ചില്ല . പലപ്പോഴും അതില്‍ തൊട്ടു നോക്കി ഞാന്‍ പപ്പയുടെ സ്നേഹം അറിഞ്ഞു ....."ഇന്ന് മൂന്നാമത്തെ തവണ യാണ് ഈ വീഴ്ച്ച"അവര്‍ എന്നോട് പറഞ്ഞു "മഞ്ഞല്ലേ തെന്നും സൂക്ഷിച്ചു പോകു "ഞാന്‍ കുറേ നേരം അവരെ നോക്കി നിന്നു പിന്നെ ഞാന്‍ മുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു " ഏതൊരു ഉത്തരവാദിത്തം ഈ മഞ്ഞില്‍ വീണു കിടക്കുന്ന ഇവരെ എഴുനെല്‍പ്പിക്കനാണോ എന്നെ ഈ വഴിക്ക് കൊണ്ട് വന്നത് " എനിക്ക് മറുപടി കിട്ടിയില്ല പകരം എനിക്ക് ചുറ്റും നിലാവിന്റെ പൊടികള്‍ പോലെ മഞ്ഞു ഉതിര്‍ന്നു വീണു .........
ഞാന്‍ റൂമില്‍ എത്തിയപ്പോള്‍ അമ്മയോട് (മാതാവിനോട് ) പറയാന്‍ എനിക്ക് ഒരു കാര്യം ഉണ്ടായിരുന്നു മഞ്ഞു വീണത്‌ അമ്മ കണ്ടു കാണില്ല ...കാരണം ഞാന്‍ ജോലിക്ക് പോകുന്നതിനു മുന്‍പ് ജനല്‍ അടച്ചിരുന്നു .ഞാന്‍ ഇപ്പോള്‍ മാതാവിന് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ പോകുകയാണ് എന്ന് ഞാന്‍ ഓര്‍ത്തു .മാതാവിന്റെ ഫോട്ടോ എടുത്തു ഞാന്‍ ജനലിനു നേരെ പിടിച്ചു ഈ മഞ്ഞു കാണുമ്പൊള്‍ അമ്മ സന്തോഷിക്കുമോ ...ജനല്‍ വിരികള്‍ ഞാന്‍ വലിച്ചു മാറ്റി ..ഞാന്‍ കണ്ടു .........എന്‍റെ ജീവിതത്തില്‍ ഇങനെ ഞാന്‍ അല്ഭുതപെട്ടിട്ടില്ല ...ഞാന്‍ വാ പൊളിച്ചു നില്‍ക്കുകയാണ് എന്‍റെ ജനലിനു നേരെ കാരണം ഓരോ മരത്തിന്റെ കമ്പുകളും ഓരോ പുല്‍ നാമ്പുകളും മഞ്ഞില്‍ മൂടിയിരുന്നു .ഏറെ ജനല്‍ പടിയില്‍ വരെ മഞ്ഞു അതിന്റെ കരവിരുത് കാണിച്ചിരിക്കുന്നു .. ഒരു പക്ഷെ സ്വര്‍ഗം ഇങനെ ആയിരികുമോ ...ഞാന്‍ പണ്ട് സ്കൂളില്‍ നിന്നു ഞാന്‍ വരുമ്പോള്‍ അമ്മ എനിക്ക് തരാറുള്ള സര്‍പ്രൈസ് പോലെ .പക്ഷെ ഒരിക്കലും അമ്മയെ അത്ഭുത പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല .അത് പോലെ എവിടെയും ഞാന്‍ തോറ്റു പോയിരിക്കുന്നു പക്ഷെ ഈ തോല്‍വി എത്ര മധുരമുള്ളതാണ് .ഞാന്‍ കൂട്ടുകാരെ വിളിചെഴുനെല്‍പ്പിച്ചു .അവരെല്ലാം എന്‍റെ ജനല്‍ കണ്ടു അല്ഭുതപെട്ടു അത് സ്വര്‍ഗത്തിലേക്ക് തുറക്കുന്ന ജനല്‍ പോലെ ആയിരുന്നു ....

കോളേജിലേക്ക് പോകാന്‍ ബസ്‌ സ്റ്റോപ്പ്‌ ലേക്ക് ഗ്രൌണ്ട് കടന്നു വേണം പോകാന്‍ . ഗ്രൗണ്ടില്‍ മുഴുവന്‍ മഞ്ഞായിരുന്നു .സൂര്യനെ കാണാന്‍ ഇല്ല സൂര്യന്‍ എങോട്ടോ പോയി പക്ഷെ മഞ്ഞില്‍ പ്രകാശം തട്ടിയിട്ടാകം ഒരു പ്രതേക പ്രകാശം എവിടെയും നിറഞ്ഞു നിന്നു . എല്ലായിടത്തും മഞ്ഞില്‍ നിന്നു ഫോട്ടോ എടുക്കുന്നവരുടെയും മഞ്ഞു വാരി എറിഞ്ഞു കളിക്കുന്നവരുടെയും ബഹളം .ഞങളും ഒരു ദിവസം ഇറങി മഞ്ഞില്‍ കളിക്കാന്‍ ..മഞ്ഞു പെയ്യുമ്പോള്‍ അത് ചെറിയ നക്ഷത്രങള്‍ പോലെ ആണ് ആ നക്ഷത്രങള്‍ കൂട്ടം കൂട്ടമായി പഞ്ഞി പോലെ ഭൂമിയിലേക്ക് ..ആദ്യ ദിവസം മഞ്ഞു വളരെ മൃദുലം ആണ് പിന്നീട് അത് കട്ടി വക്കുന്നു റോഡില്‍ ഐസ് കട്ടകള്‍ നിരത്തിയത് പോലെ ..സൂക്ഷിച്ചില്ലെങ്കില്‍ ആരും വീഴും ... മഞ്ഞിലൂടെ യാത്ര കഷ്ടമാണ് .ബസ്‌ സര്‍വീസ് നിര്‍ത്തി കുറച്ചു ദിവസത്തേക്ക് ടാക്സി കള്‍ ഓടാതെ ആയി .എല്ലാവരും മഞ്ഞിനെ കുറിച്ച് മാത്രം സംസാരിച്ചു വര്‍ഷങള്‍ക്ക് ശേഷം ഉണ്ടാകുന്ന കനത്ത മഞ്ഞു വീഴ്ചയാണ് . എല്ലാ ബിസിനസ്സും കുറവായി ആള്‍ക്കാര്‍ വീട്ടില്‍ നിന്നു പുറത്തേക്കു ഇറങുന്നത് ചുരുങി .വീണു കിടക്കുന്ന മഞ്ഞിന്‍റെ മുകളിലേക്ക് വീണ്ടും മഞ്ഞു വീണു ...ചില സ്ഥലങളില്‍ മഞ്ഞും വെള്ളവും ചെളിയും കൊണ്ട് നിറഞ്ഞു ..റോഡുകളില്‍ മഞ്ഞു കട്ടിയായി കിടന്നു .വണ്ടികള്‍ പോകുമ്പോള്‍ കുപ്പിച്ചില്ല് പോലെ അത് ശബ്ദമുണ്ടാക്കി .അന്ന് Mc donalds രാത്രി മൂന്ന് മണിക്ക് അടക്കാന്‍ തീരുമാനിച്ചു .പാവേല്‍ മസൂരാക് എന്‍റെ അടുത്ത് വന്നു പറഞ്ഞു "ഇന്ന് ക്ലോസിംഗ് കഴിഞ്ഞു നമ്മള്‍ എല്ലാവരും ഒരുമിച്ചാണ് പോകുന്നത് . നമ്മള്‍ ആദ്യം പ്രിന്‍സ് നെ കണ്ടു പോയി വീട്ടില്‍ വിടും അത് കഴിഞ്ഞു സൌമ്യ യെ വീട്ടില്‍ വിടും ഓക്കേ ?"ഞാന്‍ ഒന്നും മിണ്ടിയില്ല പാവേല്‍ വീണ്ടും പറഞ്ഞു "നേരം വെളുക്കുന്നതെ ഉള്ളു തന്നെ പോകാന്‍ പറ്റില്ല അത് സേഫ് അല്ല ഓക്കേ " ഞാന്‍ തലയാട്ടി ....പ്രിന്‍സിനെ വിട്ടിട്ടു തിരിച്ചു വരുമ്പോള്‍ പാവേല്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു .ഞാന്‍ ചോദിച്ചു "മഞ്ഞില്‍ നിന്നു ഫോട്ടോ എടുക്കാന്‍ പോകുന്നില്ലേ "പാവേല്‍ ചിരിച്ചു "പോളെണ്ടില്‍ എന്നും മഞ്ഞു പെയ്യും പോളണ്ടിലെ സാധാരണ കാലാവസ്ഥ ഇതാണ് .എങ്കിലും എന്നും കുട്ടികള്‍ സ്കൂളില്‍ പോകും ആര്‍ക്കും മഞ്ഞിന്‍റെ പേരില്‍ അവധി കൊടുക്കില്ല ഇവിടെ അതല്ല സ്ഥിതി ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കു അവധി ആണ് .പോളെണ്ടില്‍ മഞ്ഞു പെയ്യുമ്പോള്‍ മഞ്ഞു വഴിയില്‍ നിന്നു നീക്കം ചെയ്യും .എവിടെ ബസ്‌ ഓടുനില്ല ടാക്സി ഓടുന്നില്ല എങനെ ചിരിക്കാതിരിക്കും .പോളണ്ടില് "-14 "വരെ വന്നിട്ടുണ്ട് താപനില അന്ന് തണുപ്പ് കൊണ്ട് പറയുന്ന വാക്കുകള്‍ പോലും പുറത്തു വന്നില്ല എല്ലാവരും പുറത്തു ഇറങാത്തെ വീട്ടില്‍ തന്നെ ഇരുന്നു രണ്ടു മാസത്തോളം ." ഞാന്‍ അതോര്‍ത്തു അല്ഭുതപെട്ടു "എങനെ പിടിച്ചു നിന്നു നിങള്‍ " പാവേല്‍ ചിരിച്ചു " വീഞ്ഞ് കുടിച്ചു ഞങള്‍ " .................... "അപ്പൊ സ്ത്രീകളോ " ................"എല്ലാവരും എല്ലാവരും "പാവേല്‍ പറഞ്ഞു .."അഗ്നെസ്‌ കുടിക്കുമോ "(പാവേലിന്റെ ഗേള്‍ ഫണ്ട് ആണ് അഗ്നെസ്സ് ,ഫ്ലാറ്റില്‍ അവര്‍ ഒരുമിച്ചാണ് താമസം .അടുത്ത വര്ഷം വിവതിതരകും അവര്‍ ) "ഉം അഗ്നെസ്സ് കുടിക്കും...... അഗ്നെസ്സ് മാത്രമല്ല എല്ലാ പെണ്‍കുട്ടികളും കുടിക്കും... shaabine പോളെണ്ടില്‍ ജീവിതത്തിന്റെ ഭാഗമാണ് "............" അഗ്നെസ്സ് നോക്കി ഇരിക്കുമോ പാവേല്‍ ചെല്ലുന്നത് "................... "ഇല്ല അഗ്നെസ്സ് ഇപ്പോള്‍ ഉറങുകയാണ് ഒരു രാജകുമാരിയെപോലെ " പാവേല്‍ പറഞ്ഞു ...ഞാന്‍ ഓര്‍ത്തു രാജകുമാരനെ കാത്തിരുന്ന് ഉറങി പോയ ഒരു രാജകുമാരി ...അരികില്‍ പ്രകാശിക്കുന്ന മെഴുകുതിരികള്‍.. ഭൂമി മുഴുവന്‍ ഇരുട്ട് ....... അപ്പോള്‍ രാജകുമാരനെ വഹിച്ചു കൊണ്ട് സ്വര്‍ണ രഥം കൊട്ടാരത്തിലേക്ക് നീങുന്നു ....... സൂര്യന്‍ മഞ്ഞിനെ ഉരുക്കിതുടങി ഒരു നാലു ആഴ്ചകള്‍ കൊണ്ട് എല്ലാം മാറി എവിടെയും പ്രകാശമായി .എല്ലാ മരങളും മഞ്ഞില്‍ കുളിച്ചു നിന്നിരുന്നു കുറച്ചു ദിവസങള്‍ക്കു മുന്‍പ് .....ഇന്ന് മരങ്ങള്‍ എല്ലാം ഉണങിനില്‍ക്കുന്നത് പോലെ... മഞ്ഞു ഉണ്ടായിരുന്നപോള്‍ ഒരു രസമുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി ..പെട്ടെന്ന് എന്തോ ആ മരത്തിന്റെ ശിഘരത്തില്‍ , ചില്ലകളുടെ അറ്റത്ത്‌ ,എന്താണ് ഞാന്‍ അടുത്തേക്ക് ചെന്നുആ ശിഘരം വലിച്ചു അടിപ്പിച്ചു ..ഞാന്‍ കണ്ടു പുതിയ മുകുളങള്‍ നാമ്പ് ഇടാന്‍ തുടങുന്നു അതെ രാജകുമാരനെ കാത്തിരുന്ന് ഉറങിപോയ രാജകുമാരി വരുന്നു ..................വസന്തം വരുന്നു .


posted by Thamburu ..... at 16:35 8 comments

Saturday, 20 June 2009

എന്‍റെ ശാലുവിന്


ശാലിനി അവള്‍ എന്‍റെ കൂട്ടുകാരി ആണ്. കണ്ണാടിയില്‍ കാണുന്ന രൂപം പോലെ ഒന്നായിരുന്നു ...... ഒരുപോലെ ആയിരുന്നു ഞങള്‍ .ഇഷ്ടങ്ങള്‍ ,അനിഷ്ടങള്‍ ,എല്ലാം ഒന്ന് തന്നേ... ഇഷ്ടമുള്ള പാട്ടുകള്‍ ,ഇഷ്ടമുള്ള കാര്യങള്‍ ,ജനിച്ച നാള്‍ ........അങനെ അങനെ .........അവളെ എന്നാണ് ആദ്യമായി കണ്ടത് എന്ന് ഞാന്‍ ഓര്‍കുന്നില്ല.എങ്കിലും വീണ്ടും വീണ്ടും ഞങളെ ആകര്‍ഷിച്ചു നിര്‍ത്തുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു .ഞങള്‍ മേട്രെന്‍ ആന്റി ഇല്ലാത്ത ദിവസങളില്‍ ദേവികയുടെ മുറിയില്‍ ഇരുന്നു പാടുമായിരുന്നു .ഞങളുടെ പാട്ടുകൂട്ടത്തിലേക്ക് ഓരോരുത്തരായി വന്നു ചേര്‍ന്നു സിജു ,ശാലിനി ,ദേവിക ,ഗീതി ,ഡാലിയ ,ലക്ഷ്മി പിന്നെ പേരറിയാത്ത ആരൊക്കെയോ ..... എല്ലാവരില്‍നിന്നും വെത്യസ്ത ആയിരുന്നു ശാലിനി ഞാന്‍ അവളെ ശാലു എന്ന് വിളിച്ചു ....സുഗന്ധം പരത്തുന്ന ഒരു മുല്ലപൂ ആയിരുന്നു അവള്‍ ...ചുരുണ്ടു നിറഞ്ഞ മുടിയില്‍ ഇപ്പോഴും തുളസി കതിരുണ്ടായിരുന്നു അല്ലെങ്കില്‍ അമ്പലത്തില്‍ നിന്ന് കിട്ടിയ പൂവിതളുകള്‍ .വിടര്‍ന്ന നെറ്റിയില്‍ ചന്ദനകുറിയും അങനെ അല്ലാതെ ഞാന്‍ അവളെ ഒരിക്കലും കണ്ടിട്ടില്ല ...ആ മുഖത്തിനു ചിരി ഏററവുമ് ഭങി കൊടുത്തു ....വര്‍ത്തമാനം കൊണ്ടും ചിരി കൊണ്ടും എല്ലാവരെയും ആകര്‍ഷിച്ച് തിരക്കില്‍ പെട്ട് നടക്കുന്ന അവളെ യെ ഞാന്‍ കണ്ടിട്ടുള്ളു .... ദിവസത്തില്‍ കൂടുതല്‍ സമയവും ഞങള്‍ ഒരുമിച്ചായിരുന്നു .ഗീതി ആയിരുന്നു എന്‍റെ റൂം മേറ്റ്‌ . ഏററവുമ് ഇളയത് അവളയിരുനന്നു .ഗീതിയും ശാലുവും വെറുതെ എന്തിനൊക്കെയോ വേണ്ടി വഴക്കിട്ടു .ഞാന്‍ ആയിരുന്നു കാരണം ഞാന്‍ ശാലിനിയെ ശാലു എന്ന് വിളിക്കുന്നത്‌ ,അവളോട്‌ സംസാരിച്ചിരിക്കുന്നത് എല്ലാം ഗീതിയെ ദേഷ്യം പിടിപ്പിച്ചു .ഒരിക്കല്‍ ഗീതിയുടെ രണ്ടു അക്ഷരം മാത്രാ ഉള്ള പേരിനെ ഞാന്‍ കളിയാക്കി...പിന്നീട് ഒരിക്കലും കാണാത്ത മുഘഭവത്തോടെ അവള്‍ എന്നോട് പറഞ്ഞു "എന്‍റെ അച്ഛന്‍ ഇതു മാത്രമേ എനിക്ക് തന്നിട്ടുള്ളൂ ഈ പേര് എനിക്ക് ഒരുപാടു ഇഷ്ടമാണ് " എന്‍റെ തമാശ ഓര്‍ത്തു ഞാന്‍ വല്ലാതെ ആയി .. ഗീതിയുടെ അച്ഛന്‍ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ് .ഇങനെ ഒരു പരിഗണന ഉള്ളത് കൊണ്ട് ഞാന്‍ അവളുടെ തല്ലുകൊള്ളിതരങള്‍ സഹിച്ചു .....ക്ലാസ്സുകഴിഞ്ഞു നേരത്തെ വന്നാലെന്താ ?...ഇന്നും ആ വളിച്ച സാംബാര്‍ തന്നെ ,ചേച്ചി സാംബാര്‍ കൂട്ടെണ്ടാട്ടോ,....ഈ മല ഞാന്‍ ഇട്ടോണ്ട് പൊക്കോട്ടെ ഇന്ന് ,സത്യം പറ നമ്മളില്‍ ആരാ സുന്ദരി ?ഇത്തിരി കുകുമം എടുത്തോട്ടെ ഞാന്‍ ,തലയൊന്നു ചീകിതാ ,എങനെയാ ഈ ഗ്രാഫ് വരക്കുന്നെ ,ആ കുറുമ്പി പെണ്ണുങളുടെ(എന്‍റെ ക്ലാസ്സ്മറെസ്‌ ) കൂടെ കൂടി നടന്നാല്‍ ചേച്ചിയും ചീത്തയാകും എന്നൊക്കെ പറഞ്ഞു അവള്‍ എന്‍റെ മേലുള്ള ആധിപത്യം ഉറപ്പിച്ചു .എന്‍റെ റൂം എനിക്ക് വീടുപോലെ തോന്നി സ്നേഹമുള്ള കുറച്ചു പേര്‍ ഇപ്പോഴും അവിടെ ഉണ്ടായിരുന്നു .. .... ഒരിക്കല്‍ ഒരു കൃഷ്ണന്റെ ചിത്രത്തിന് വേണ്ടി ശാലുവും ഗീതിയും വഴക്ക് കൂടി .കൃഷ്ണനും രാധയും പിന്നെ അവരില്‍ നിറയുന്ന പച്ച നിറവും .ആ ചിത്രത്തിന് വേണ്ടി രണ്ടു പേരും ഒരു ആഴ്ചയോളം തര്‍ക്കിച്ചു .ശാലു അതിനായി ചോദിക്കുമ്പോള്‍ എല്ലാം ഗീതിയുടെ കുറുമ്പ് കൂടി വന്നതേ ഉള്ളു അവള്‍ അത് കൊടുക്കാന്‍ തയ്യാറായില്ല . ഞാന്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇങനെ യാണ് "നടക്കട്ടെ കുറച്ചു ദിവസം എന്‍റെ പുറകെ ....ഇവിടെ ഒരാള്‍ക്ക് എന്തൊരു സ്നേഹമാ ചിലരോട്..... എപ്പോഴും ശാലു .....ശാലു , ഞാന്‍ ആണ് റൂം മേറ്റ്‌ അല്ലാതെ ശാലു അല്ല .ഇതു കൃഷ്ണനയിട്ടു ഒരു അവസരം കൊണ്ട് തന്നതാണ് എനിക്ക് അവളെ പത്തു തവണ നടത്തിക്കണം ഇതിനു വേണ്ടി " എന്ന് പറഞ്ഞിട്ട് ഗീതി പുറത്തേയ്ക്കുള്ള ജനല്‍ തുറന്നു അത് കൃഷ്ണന്റെ അമ്പലത്തിനു നേരെ ആണ് .....കത്തിനില്‍ക്കുന്ന വിളക്കുകളുടെ മങിയ വെളിച്ചം ...തൊഴുതിട്ടു മടങുന്നവരുടെ അവ്യക്തമായ സംസാരങള്‍.....സന്ധയയാല്‍ ജനല്‍ തുറന്നിടുന്ന പതിവില്ല ..."ഗീതി ജനല്‍ അടക്ക് കൊതുക് കയറും "ഞാന്‍ പറഞ്ഞു ..."കൊതുക് കയറട്ടെ ഇവിടെ ചിലര്‍ കൊതുകിന്‍റെ കടി കൊണ്ടാലേ പഠിക്കു.".എങനെ കൊച്ചു കുറുംബുകളും സന്തോഷങളും ഉള്ളതായിരുന്നു ഞങളുടെ ദിവസങ്ങള്‍ .മുറിച്ച്‌ മാറ്റാന്‍ കഴിയാത്ത വിധം എല്ലാവരും സ്നേഹത്തിന്‍റെ ചെറിയ നൂലുകള്‍ കൊണ്ട് കെട്ടപെട്ടിരുന്നു .... ക്ലാസ്സിനെ കുറിച്ചും അന്ന് കണ്ട കര്യങളെ കുറിച്ചും,ജീവിതത്തെ കുറിച്ചും ഒക്ക സംസാരിച്ചു ഞങള്‍ . ....ചുമരിലെ പടങളും ,പുസ്തകങളും ,പവകുട്ടികളും എല്ലാം ശാലുവിന്റെ കൂടെ സ്വന്തമായിരുന്നു .അങനെ ഉള്ള ഒരു സന്ധയില്‍ എന്റെ പവകുട്ടിയെയും എടുത്തു അവള്‍ ഇരിക്കുന്ന ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് .... ഞങള്‍ തമിലുള്ള ഒരു വെത്യാസം അവള്‍ കൃഷ്ണ ഭക്ത ആയിരുന്നു എന്ന് മാത്രമായിരുന്നു .....എനിക്കും കൃഷ്ണനെ ഇഷ്ടമായിരുന്നു എങ്കിലും ഞാന്‍ ആ ഇഷ്ടം ഒരിക്കലും പുറത്തു കാണിച്ചില്ല ....അത് അവളെ പലപ്പോഴും ശുണ്ടി പിടിപ്പിച്ചു .... ഞങളെ അത് വക്കുതര്‍ക്കങളില്‍ കൊണ്ടെത്തിച്ചു ....അവസാനം സ്വന്തമായ അഭിപ്രയങളില് തന്നേ ഞങള്‍ ഉറച്ചു നിന്നു പരസ്പരം മുറിപ്പെടുത്താതെ തന്നേ .......ഹോസ്റ്റലിന്റെ എതിരെ ഉള്ള കൃഷ്ണ ഷേത്രതിലേക്ക്ഞങള്‍ ഒരുമിച്ചു പല തവണ പോയിട്ടുണ്ട് . നാരങ വിളക്കുകളുടെയും ചന്ദനതിന്റെയും മണമുള്ള ആ സന്ധ്യകളും എന്നും കണ്മുന്നില്‍ തന്നെ ഉണ്ട് .ഞാന്‍ ശിവനെ മനസ്സില്‍ കണ്ടു തികളാഴ്ച വൃതം നോററപോള് അവള്‍ നിഗൂധമായി എന്തോ മനസില്‍ ഒളിപ്പിച്ചു ...ഞാന്‍ ചോദിച്ചില്ല അത് എന്തായിരുന്നു എന്ന് അക്ഷേ പറയാത്ത ആ രഹസ്യം എന്നെ സങടപ്പെടുത്തി .അതിനു ശേഷം എനിക്ക് ഒരു കാര്യം പറയാണ്ട്എന്ന് പറഞ്ഞു അവള്‍ പലതവണ എന്റെ റൂമില്‍ വന്നു ."രഹസ്യങ്ങള്‍ എനിക്ക് കേള്‍ക്കേണ്ട "എന്ന് ഞാന്‍ പറഞ്ഞു വെറുതെ അവളെ മുറിപ്പെടുത്താന്‍ ...അത് അവളെ അസ്വതയാക്കി . അന്ന് രാത്രി ഹോസ്റെളിലെ ഒരു ഒഴിഞ്ഞ കോണില്‍ മെഴുകുതിരിയുടെ വെട്ടത്തില്‍ ഇരുന്നു അവള്‍ പറഞ്ഞു അവള്‍ തിങ്കളാഴ്ച വൃതം നോക്കുന്നത് ആര്‍ക്കു വേണ്ടിയാണു എന്ന് "പക്ഷേ എനിക്ക് അച്ഛനെ വേദനിപ്പിക്കാന്‍ വയ്യ .വീട്ടുകാരെ വേദനിപ്പിക്കാന്‍ വയ്യ ..എന്ത് ചെയ്യും ഞാന്‍... കൃഷ്ണന്‍ ഒരു വഴി കാണിച്ചു തരും "അവിടുന്ന് തിരിച്ചു പോരുമ്പോള്‍ അവള്‍ എന്റെ കിയ്‌ പിടിച്ചു ചോദിച്ചു "ഇതു ആരോടെങ്കിലും പറയുമോ "ഞാന്‍ പറഞ്ഞു "പറയില്ല പക്ഷെ നോട്ടീസ് ഇടും നാളെ നോട്ടീസ് ബോര്‍ഡില്‍ വന്നു നോക്ക് " ഞങള്‍ ചിരിച്ചു . .....വായനശാലയുടെ വരാന്തയില്‍ എനിക്ക് വേണ്ടി ഒരു പാട് കാത്തിരുന്നിട്ടുണ്ട് അവള്‍ ..തിരഞ്ഞ പുസ്തകം കിട്ടാതെ ഞാന്‍ ഇറങി വരുമ്പോള്‍ അവള്‍ ഒരിക്കലും മുഖം കറുപ്പിച്ചില്ല.
ആ വര്‍ഷം ഓണത്തിന് ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു . ഹോസ്പിറ്റലില്‍ നിന്ന് തിരിച്ചു വന്ന ദിവസം എന്‍റെ റൂമിലേക്ക്‌ പോകുന്ന സ്റെറപപില് വച്ച് ഞാന്‍ അവളെ കണ്ടു ചൂട് പാല്‍ വീണു പൊള്ളിയ കഇയ് യുമായി അവളും ഹോസ്പിറ്റലില്‍ പോയിട്ട് തിരിചെതതിയതെ ഉണ്ടായിരുന്നുള്ളു .നീ എപ്പോഴും എന്നെ കോപ്പി ചെയ്യുന്നു എന്ന് അന്ന് ഞാന്‍ തമാശ പറഞ്ഞു .
..... അവള്‍ എന്നും കൃഷ്ണന്റെ രാധയായിരുന്നു...................ഞാന്‍ ഒന്നും ആയിരുന്നില്ല ഒന്നും .അമ്പലപ്പുഴ ഷേത്രതിലേക്ക്ഞങള്‍ ഒരുമിച്ചു പോയ യാത്ര മറക്കാന്‍ കഴിയില്ല . അന്ന് ഒരു കല്‍തൂനിന്റെ അടുത്ത് തൊഴുതു കൊണ്ട് നിന്ന അവളെ ......ശ്രീവേലി സമയത്ത് ഷേത്രതിലെ ആരോ വഴക്ക് പറഞ്ഞു ........അന്ന് അവളുടെ കണ്ണില്‍ കണ്ട കണ്ണുനീര്‍ എന്റെ കണ്ണിനെ നനക്കാന്‍ കഴിവുള്ളതായിരുന്നു ....ഒരു പക്ഷെ അവള്‍ വിളിച്ചാല്‍ കൃഷ്ണന്‍ ഇറങി വരും എന്ന് ഞാന്‍ കരുതി .തോഴുതുകഴിഞ്ഞു ഞങള്‍ ചാക്ക്യാര്‍ കൂത്ത് കളിത്തട്ടില്‍ കയറി ഇരുന്നു .....അവളുടെ മനസ് മങ്ങിയിരുന്നു..ഞാങളുടെയും അപ്പോള്‍ പാല്‍പ്പായസം വാങി വന്ന ഒരാള്‍ അത് ഗ്ലാസില്‍ പകര്‍ന്നു ഞങളുടെ നേരെ നീട്ടി ....അവളുടെ പിണക്കം മാറ്റാന്‍ ഇറങിവന്ന കണ്ണനെ പോലെ . അന്ന് ഷേത്രതിന്റെ അടുത്തുള്ള കടകളില്‍ നിന്നു എന്തൊക്കെയോ അവള്‍ എനിക്കായി വാങി പുസ്തകങള്‍ ,അരക്ക് ,മയില്‍ പീലി അങനെ എന്തൊക്കെയോ ..എനിക്കും നിനക്കും ആയിട്ടു ഒന്നും ഇല്ലായിരുന്നു എല്ലാം നമുക്കായിരുന്നു ....... എല്ലാ മേളങള്ക്ക് ഒടുവില്‍ വര്‍ഷവസന പരിഷകള്‍ വന്നു തുടങി .....തമ്മില്‍ കാണുന്നുന്ടെകിലും സംസാരിക്കാന്‍ സമയം കുറവായി .കാണുമ്പൊള്‍ എല്ലാം അവള്‍ പറയും കാല് വേദനയാണ് എക്സാം ഹാളില്‍ ഒരുപാടു നേരം നിന്നില്ലേ അതാകും.... അല്ലെങ്കില്‍ അങനെ എന്തെങ്കിലും കാരണങള്‍ അവള്‍ തന്നെ കണ്ടെത്തും .എക്സാം കഴിയുമ്പോള്‍ ചെക്ക്‌ അപ്പ്‌ നു പോകണം എത്ര നാളായി ഈ വേദന ... ഒരിക്കല്‍ പരീഷ യുടെയും തിരക്കുകളുടെയും ഇടക്ക് ഞാനും ശാലുവും രണ്ടു ദിവസമായി കണ്ടില്ല ....പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബുക്കിന്റെ പേപ്പറ്എടുത്തു എഴുതി "എന്താ തിരക്കാണോ ? എന്തൊക്കെ ഉണ്ട് വിശേഷം ?... എനിക്ക് എക്സാം ആണ് തിരക്ക് കഴിയുമ്പോള്‍ കാണാം കേട്ടോ "....എന്നിട്ട് അത് മടക്കി ഗീതി യെ ഏല്പിച്ചു ശാലിനിക്ക് കൊടുക്കാന്‍ .അവള്‍ അത് കൊടുക്കില്ല എന്നൊക്കെ പറഞ്ഞതിന് ശേഷം അതുമായി ശാലു വിനെ കാണാന്‍ പോയി ....തിരിച്ചു വന്നത് ഒരു ബുക്കിന്റെ സൈഡില്‍ നിന്ന് കീറിയെടുത്ത ഒരു കടലാസുതുണ്ടും ആയിട്ടാണ് ..അതില്‍ ഇങനെ എഴുതിയിരുന്നു "എക്സാം കുളം ആയിരുന്നു ഞാന്‍ ശല്യപെടുത്താന്‍ ഒന്നും വരില്ല പഠിചോളു .. കാണുമ്പൊള്‍ മിണ്ടിയാല്‍ മുത്ത്‌ പോഴിയുമോ അത്ര തിരക്കാണോ ?.. ഇപ്പോള്‍ ഇരുന്നു നന്നായി പഠിചോളു എനിക്കും പഠിക്കാന്‍ ഉണ്ട് .... ഞാന്‍ ഇവിടെ ഒരു വിളിക്ക് അകലെ ഉണ്ട് "ശാലു .........ഞാന്‍ അത് വായിച്ചിട്ട് മടക്കി എന്‍റെ ബുക്കില്‍ വച്ചു എന്തോ ആ കുറിപ്പ് എനിക്ക് പ്രിയപ്പെട്ടതായി തോന്നി ... പിന്നെ നാളുകള്‍ക്ക് ശേഷം എല്ലാവരും പലവഴിക്ക് പോയി ഒരു ഘോഷയാത്ര കണ്ടിട്ട് വഴിയില്‍ നില്‍ക്കുന്ന ഒരാളെപ്പോലെ ഞാന്‍ തനിച്ചായി .പിന്നെയും ആളുകള്‍ വന്നും പോയും ഇരുന്നു പക്ഷെ ഗീതിയെ പോലെയും ശാലു വിനെ പോലെയും ആരും വന്നില്ല .ആരും എനിക്ക് വേണ്ടി കലഹിചില്ല,കുറുമ്പുകള്‍ കൊണ്ട് എന്നെ ദേഷ്യം പിടിപ്പിച്ചില്ല . ഞാന്‍ ആരും ഇല്ലതവളെ പോലെ പുസ്തകങളിലേക്ക് മടങിപോയി .ഒരുദിവസം ഹോസ്റ്റല്‍ ലേക്ക് ആ വാര്‍ത്ത‍ ആരോ കൊണ്ടുവന്നു ശാലുവിനു കാലില്‍ കാന്‍സര്‍ ആണ് എനിക്ക് തല പെരുക്കും പോലെ തോന്നി ....കാണാന്‍ പോയാലോ ,വീട്ടിലേക്കുള്ള വഴി ....തിരക്കിലായത് കൊണ്ട് അന്ന് അവള്‍ എന്റെ അഡ്രെസ്സ് ആണ് എഴുതി എടുത്തത്‌ കത്തയക്കാം എന്ന് പറഞ്ഞിരുന്നു പക്ഷെ എന്നെ തേടി ഒരു കത്ത് പോലും വന്നില്ല ഒരു ഫോണ്‍ കാള്‍ പോലും വന്നിരുന്നില്ല .,അടുത്ത ദിവസം എക്സാം തുടങുകയാണ് എന്ത് ചെയ്യും ഹോസ്റ്റലില്‍ നിന്നു ആരൊക്കെയോ പോകാന്‍ തയ്യാറായി..... പക്ഷെ "കുറവുണ്ട് എന്ന് കേട്ടു,പേടിക്കേണ്ട ഇപ്പോള്‍ തിരക്കിട്ട് പോകണ്ട" എന്നൊക്കെ ആരൊക്കെയോ ആശ്വസിപ്പിച്ചു ....ഞാനും കരുതി ഇപ്പോള്‍ കുറവുണ്ടല്ലോ പിന്നെ പോയി കാണാം....സങടം ഉണ്ടാകും അവള്‍ക്ക് എങ്കിലും അവളെ പതുക്കെ പഴയ ശാലു ആക്കണം .അവളെ സന്തോഷിപ്പിക്കാന്‍ കൃഷ്ണനെ സ്നേഹിക്കാന്‍ ഞാന്‍ തയ്യാറായി ...അവളെ കാണുമ്പൊള്‍ ഞാന്‍ എന്താണ് പറയേണ്ടത് ഒരിക്കലും എന്റെ സങടമുള്ള മുഖം അവള്‍ കാണരുത് .ഞാന്‍ എന്ത് പറയും അവളോട്‌ ആദ്യം .കൃഷ്ണന്റെ അമ്പലം പുതുക്കി പണിയുകയാണ് അത് പറയാം ....പിന്നെ അവളുടെ പേരില്‍ ഒരു പാല്‍പ്പായസം .എപ്പോഴാണ് ഈ എക്സാം ഒന്ന് കഴിയുക .ഞാന്‍ മനകൊട്ടകള്‍ കെട്ടി ..പിന്നീട് തിരക്കുള്ള ഒരു ദിവസത്തിന്റെ അവസാനം ഞാന്‍ റൂമില്‍ വരുമ്പോള്‍ എന്റെ കൂട്ടുകാര്‍ ഒരു വാര്‍ത്തയുമായി എന്നെ കാത്തിരുന്നു .ഒരു കാര്യം പറഞ്ഞാല്‍ നീ വിഷമിക്കരുത് ...എനിക്ക് തോന്നി ശാലു വിനു എന്തോ സംഭവിച്ചു എന്ന് ....."പറയു എന്താണ് ?" ശാലു മരിച്ചു മൂന്നു ദിവസം മുന്‍പ് നീ സങടപെടരുത് " എനിക്ക് സങടമില്ല ഞാന്‍ പതുക്കെ പറഞ്ഞു ..എല്ലാ നോട്ടങളും എന്റെ മുഖത്തേയ്ക്ക് ആണ് ഞാന്‍ എന്റെ റൂമിലേക്ക്‌ നടന്നു .എനിക്ക് അവളോട്‌ ദേഷ്യം തോന്നി പറയാതെ പോയ ഒരു യാത്രയാണ് ഇതു ....അതില്‍ കൂടുതല്‍ ഒന്നും ഇല്ല.അവള്‍ പറഞ്ഞില്ല എന്നെ കാത്തു നിന്നില്ല ......കട്ടിലില്‍ മുഖം പൊത്തി കിടന്നു ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു അവളെക്കുറിച്ച് ,കൃഷ്ണനെ കുറിച്ച് ,തിങ്കളാഴ്ച വൃതങളെ കുറിച്ച് ..... എന്‍റെ കണ്ണ് നിറഞ്ഞില്ല പക്ഷെ എനിക്ക് അവളോട്‌ സംസരിക്കാന്‍ തോന്നി ....ഞാന്‍ ഓര്‍ത്തു അവളുടെ ആ പഴയ കുറിപ്പ് ഞാന്‍ എന്‍റെ ബുക്കില്‍ നിന്നു അത് തിരഞ്ഞു എടുത്തു അതില്‍ അവള്‍ എങനെ എഴുതിയിരുന്നു "എക്സാം കുളം ആയിരുന്നു ഞാന്‍ ശല്യപെടുത്താന്‍ ഒന്നും വരില്ല പഠിചോളു .. കാണുമ്പൊള്‍ മിണ്ടിയാല്‍ മുത്ത്‌ പോഴിയുമോ അത്ര തിരക്കാണോ ?.. ഇപ്പോള്‍ ഇരുന്നു നന്നായി പഠിചോളു എനിക്കും പഠിക്കാന്‍ ഉണ്ട് .... ഞാന്‍ ഇവിടെ ഒരു വിളിക്ക് അകലെ ഉണ്ട് "ശാലു .....
ഞാന്‍ ഇതു എഴുതുമ്പോഴും ആ കടലാസ് തുണ്ട് എന്‍റെ കഇയ് യില്‍ ഉണ്ട് .ഞാന്‍ ചിലപ്പോള്‍ അത് എടുത്തു നോക്കാറുണ്ട് .എന്‍റെ ജീവിതത്തില്‍ ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്ന ഒന്നാണ് അത് കാരണം ശാലുവിനെ കാണാന്‍ എന്‍റെ കഇയ് യില്‍ അവളുടെ ഫോട്ടോ ഇല്ല അവള്‍ എനിക്കായി തന്നത് ഒന്നും എന്‍റെ കഇയ് യില്‍ ഇല്ല കുറച്ചു നല്ല നിമിഷങള്‍ അല്ലാതെ .ആ തുണ്ട് കടലാസ്സില്‍ നോക്കിയാല്‍ എനിക്ക് അവളെ കാണാന്‍ പറ്റും അവളുടെ ചിരിക്കുന്ന മുഖവും.....
posted by Thamburu ..... at 09:26 2 comments

Friday, 19 June 2009

ചൈനീസ്‌ മണി


അന്ന് ഞാന്‍ പുറത്തേക്കു തുറക്കുന്ന നാലു ജനലുകള്‍ ഉള്ള ഒരു റൂമില്‍ ആണ് താമസിച്ചിരുന്നത്‌ .ആ ജനലുകള്‍ക്ക് അപ്പുറത്ത് നിരന്നു കിടക്കുന്ന പുല്‍തകിടിയാണ് അവിടെ വല്ലപ്പോഴും മേയുന്ന പശുകുട്ടികള്‍ ഉണ്ടാകും അതിനു അപ്പുറം പാടം അതിന്റെ അപ്പറത്ത് ഒരു കൊച്ചു പുഴയും ...എന്റെ ജനലില്‍ നിന്ന് ഞാന്‍ എന്നും കാണുന്ന കാഴ്ച അതായിരുന്നു ..പക്ഷെ ഞാന്‍ ഒരിക്കലും ആ പുഴയെ സ്നേഹിച്ചില്ല കാരണം മഴ കഴിയുമ്പോള്‍ അത് കവിഞ്ഞു ഒര്ഴുകാറുണ്ട് കലങി മറിഞ്ഞു ......അപ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍ ആയിരിക്കും അപ്പോഴെല്ലാം അമ്മ ഫോണ്‍ എടുക്കാന്‍ താമസിച്ചാല്‍ ഞാന്‍ വല്ലാതെ ഭയപ്പെട്ടു അമ്മ തോട്ടിലെക്കെങാന്‍ പോയിട്ടുണ്ടാകുമോ എന്ന് .....പപ്പയെ വിളിച്ചു ഞാന്‍ വഴക്ക് പറഞ്ഞു അമ്മയെ തോട്ടില്‍ വിടരുത് എന്ന് പറഞ്ഞു ..എന്ത് കൊണ്ടോ മഴക്കാലത്ത് ഞാന്‍ ആ തോടിനെ ഇഷ്ടപെട്ടില്ല പക്ഷെ വേനലില്‍ ചെറിയ ഒഴുക്ക് മാത്രമേ അതില്‍ ഉണ്ടാകു ...അപ്പോള്‍ വളര്‍ന്നു നില്‍ക്കുന്ന എള്ള് ചെടികളുടെ തണ്ട് പറിച്ചു ഞങള്‍ എല്ലാവരും പുഴയില്‍ പോയി കുളിക്കുമായിരുന്നു .തിരിച്ചു വരുമ്പോള്‍ അമ്മുകുട്ടിയുടെ വീട്ടില്‍ നിന്ന് മുല്ലപൂ പറിക്കും ആ വീട്ടില്‍ എന്നും മുല്ല പൂകും ഒരു പൂവെങ്കിലും ആയി മുല്ല അങനെ നിക്കും ...... എന്റെ ജനലിലേക്ക് ഇപ്പോഴും പാടത്തു നിന്ന് കാറ്റു വീശികൊണ്ടിരികും സന്ധ്യനേരത്ത്‌ പപ്പാ എന്നും വന്നു ജനല്‍ അടച്ചിടും ....ജനല്‍ തുറനിടനം എന്ന് പറഞ്ഞു ഞാന്‍ ഇപ്പോഴും പപ്പയോടു വഴക്ക് കൂടി ...അവസാനം ഞാന്‍ ഉറങും വരെ ജനല്‍ തുറന്നിടാന്‍ പപ്പാ സമതിച്ചു .ഞാന്‍ ഉറങികഴിയുമ്പോള്‍ പപ്പാ തന്നെ വന്നു ജനല്‍ അടച്ചിട്ടു പോകും .ഒരു കള്ളന്‍ വന്നാല്‍ അയാള്‍ക്ക് എന്നെ കഇയ്‌ എത്തിച്ചു തൊടാന്‍ പറ്റും എന്ന് പപ്പാ പറഞ്ഞു അത് കൊണ്ടാണ് ഞാന്‍ അങനെ ഒരു തീരുമാനം സമ്മതിച്ചത് .ഞാനും എന്റെ പട്ടികുഞ്ഞു ആണ് ആ മുറിയിലെ അന്ദേവസികല് എന്റെ വാതിലില്‍ ഒരു ചെറിയ ചൈനീസ്‌ മണി ഞാന്‍ തൂക്കിയിരുന്നു ഒരു കാറ്റുപോലും അതിലെ കടന്നു പോയാല്‍ എനിക്ക് അറിയാമായിരുന്നു , ഞാന്‍ ആ മണിയെ വല്ലാതെ ഇഷ്ടപ്പെട്ടു .അതിന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി ഞാന്‍ വാതിലിലൂടെ അങോട്ടും എങോട്ടും വെറുതെ നടന്നു .എന്റെ കൊലുസിന്റെ ശബ്ദം പോലെ അത് എനിക്ക് പ്രിയപെട്ടതയിരുന്നു .ചേട്ടന്‍ ഈ രണ്ടു ശബ്ധങളെയും ഇഷ്ടപെട്ടില്ല "നിനക്ക് ഒന്ന് പതുക്കെ നടനൂടെ ഒന്ന് ഊരി കളയുനുണ്ടോ ആ കൊലുസ് ..... എന്തിനാ വാതിലില്‍ ഈ മണി ..?ഇതു തട്ടിയിട്ടു നടക്കാന്‍ വയ്യ "എന്നൊക്കെ ചേട്ടന്‍ ദേഷ്യപെട്ടു .ഞാന്‍ അതൊന്നും പരിഗണിച്ചില്ല .എന്റെ ജനലിനപ്പുറത്തെ പുല്‍ത്തകിടിയില്‍ അപ്പൂപ്പന്‍ താടികള്‍ ഉണ്ടാകുന്ന ചെടി ഉണ്ടായിരുന്നു ...ഒരിക്കല്‍ ഞാന്‍ ആരും കാണാതെ കുറച്ചു കായ്‌ കല്‍ പറിച്ചു എന്റെ അലമാരിയില്‍ വച്ചു . ഞാന്‍ പ്ലൂട്ടോ (പട്ടികുട്ടന്‍ )യുമായി കളിച്ചു കൊണ്ട് നില്‍കുംബോഴാ എന്നെ പപ്പാ വിളിച്ചത് "എന്താ മോളെ ഇതു "എന്ന് ചോദിക്കുന്നു ഞാന്‍ ഓടി ചെല്ലുബോള്‍ മുറിനിറയെ അപ്പൂപന്‍ താടികള്‍ പറക്കുന്നു .പപ്പാ എന്തിനെകിലും വേണ്ടി അലമാരി തുറന്നിരികും ..... ചേട്ടന്‍ ഒടിവന്നു ബഹളം കേട്ട് ....ഞാന്‍ "ഈ പപ്പയുടെ കാര്യം "എന്ന് പറഞ്ഞു അപ്പൂപ്പന്‍ താടികളുടെ പുറകെ ഓടുകയായിരുന്നു . അന്ന് രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു വിചിത്രമായ ഒരു സ്വപനം അതിന്റെ അവസാനം ചേട്ടന്‍ ആ ചൈനീസ്‌ മണി പൊട്ടിച്ചു ........അത് താഴെ കസേരയിലേക്ക് വന്നു വീണു .ഉറക്കത്തില്‍ ഞാന്‍ കഇയ്‌ എത്തിച്ചു ആ മണി എടുക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല .....രാവിലെ ഞാന്‍ ആദ്യം പോയത് ആ മണിയുടെ അടുത്തേക്കാണ്‌ ...അത് ഞാന്‍ സ്വപനത്തില്‍ കണ്ടത് പോലെ പൊട്ടി കസേരയില്‍ കിടക്കുന്നു ......പക്ഷെ എനിക്കറിയില്ല ഞാന്‍ അത് എങനെ സ്വപനം കണ്ടു ...എന്റെ സങടം കണ്ടു പപ്പാ പറഞ്ഞു പപ്പയാണ്‌ അത് പൊട്ടിച്ചത് എന്ന് പക്ഷെ എനിക്കറിയാം പപ്പാ അങനെ ചെയ്യില്ല .പിന്നെ ഞാന്‍ അത് എന്റെ വാതിലില്‍ കെട്ടിയില്ല .............................ആ മണി എനിക്ക് തിരിച്ചു വേണം എന്റെ വാതിലിലൂടെ കാറ്റു കടന്നു പോകുമ്പോള്‍ എനിക്ക് അറിയാന്‍ .........................അതെനിക്ക് പ്രിയപെട്ടതാണ് .
posted by Thamburu ..... at 09:26 1 comments

ഒരു മഴക്കാലം



എനിക്ക് അവനോടു പ്രണയമായിരുന്നു എന്റെ ഹൃദയത്തെ ഉരുക്കിയ പ്രണയം .ഇടനാഴിയിലൂടെ കടന്നു പോകുന്ന ആ നീല ഷ്ര്‍ടിനെ ,ആ നോട്ടങളെ ഞാന്‍ സ്നേഹിച്ചു ..മറ്റൊന്നും ഞാന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല നേരം വെളുക്കുന്നത്‌ വീഡും സന്ധൃയകുന്നത് ...എന്നെ കയറ്റത്തെ ബുസുപോകുന്നത് ,ഓഫീസില്‍ നിന്നു കിട്ടുന്ന ചെറിയ വഴക്കുകള്‍ ,ആ മാസത്തേക്ക് പൂര്‍ത്തിയാക്കേണ്ട ജോലികള്‍ ഒന്നും ഒന്നും ഞാന്‍ അറിഞ്ഞില്ല കാരണം ഞാന്‍ പ്രണയത്തില്‍ ആയിരുന്നു ......ഒരു സുഘമുള്ള നിദ്രയില്‍ ..... എന്റെ മനസുകണന്‍ അമ്മക്ക് നല്ല കഴിവാണ് ....അത് കൊണ്ടാകും ഞാന്‍ അസ്വതയാണ് എന്ന് അമ്മ അറിഞ്ഞു പുലരും വരെ ....എനിക്ക് ഉറക്കമില്ല എന്ന് അമ്മ മനസിലാക്കി ...അതുകൊണ്ട് .ഒരു ഫോണ്‍ വിളിയുടെ അവസാനം അമ്മ എന്നോട് പറഞ്ഞു "വേണ്ട കേട്ടോ " ....എന്താണ് വേണ്ട എന്ന് പറഞത് എന്ന് ഞാന്‍ ചോദിച്ചില്ല അമ്മ പറഞ്ഞുമില്ല .....പക്ഷെ ഞാന്‍ അമ്മയോട് നിശബ്ദമായി സംസാരിച്ചു എനിക്ക് ഇതു വേണം എന്ന് ....കുറച്ചു നാളത്തേക്ക് ...വളരെ കുറച്ചു നാളത്തേക്ക് ....കാരണം ഞാന്‍ ചുട്ടു പൊള്ളുന്ന തീയില്‍ ആയിരുന്നു .അവന്‍ എന്നെ തണുപ്പിച്ചു മഴപോലെ ...................... അങനെ വീണ്ടു ഞാന്‍ നിശബ്ദമായി അവനെ പ്രണയിച്ചു ....എന്റെ നിശബ്ദപ്രണയം അവനെ തടവിലാക്കി ..അവന്‍റെ കണ്ണുകള്‍ എന്നെ ചുട്ടു പൊള്ളിച്ചു ...... തിരക്കിട്ട ജോലികല്‍ക്കിടക്ക് നീ വെറുതെ ഇടനാഴിയിലൂടെ നടന്നു പോയി ....നീ കാരണം ഓഫീസിലേക്കുള്ള ബുസു‌കളുടെ വേഗം കുറവാണു എന്ന് ഞാന്‍ അതില്‍ ഇരുന്നു അസ്വസ്ഥയായി .."വേഗം വീട്ടില്‍ നിന്നു ഇറങണ്ടേ ഇവിടെ ഒരാള്‍ ഇതു ഇപ്പോള്‍ നാലാമത്തെ പ്രവശ്യമ വന്നു നോക്കുന്നത് "എന്നൊക്കെ കൂട്ടുകാര്‍ കളി പറഞ്ഞു .... അന്ന് എല്ലാ ആള്കുട്ടങളിലും ഞാന്‍ നിന്നെ തിരഞ്ഞു ..എല്ലാ ചിന്ദകളും നിന്നില്‍ അവസാനിച്ചു .....സൂര്യസ്തമയങള്‍ എത്ര മധുരമാണ് എന്നും വെയിലിനു എന്ത് കൊണ്ടാണ് ചൂടില്ലത്തത് എന്നും ഞാന്‍ വെറുതെ അത്ഭുതപ്പെട്ടു .... നിന്റെ ഫോണ്‍ നമ്പര്‍ എന്റെ ക്യ്ലി ഉണ്ടായിരുന്നിട്ടും അത് ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ ഞാന്‍ തയാറായില്ല ....കാരണം മറ്റുള്ളവരോട് എത്ര സംസാരിച്ചാലും നിന്നോട് എന്ത് സംസാരിക്കും എന്നാ ചിന്ത എന്റെ വിരല്തുംബുകളെ തണുപ്പിച്ചു ......ഒരിക്കല്‍ പോലും ഞാന്‍ നിന്റെ മുന്‍പില്‍ വന്നു പെട്ടില്ല ......നീ എന്നെ ഒരു പാട് മാറ്റി ..... ഞാനും നിന്നെ മാറ്റിയില്ലേ കുറച്ചെങ്കിലും .....നിന്റെ ഫ്ലാറ്റില്‍ നീ പട്ടുപടിയത് ....ഞാന്‍ അറിഞ്ഞു ഒരു പത്തു മിനിടുകള്‍ക്കുള്ളില്‍ .....അതിനു മുന്‍പ് നീ പാടിയിട്ടുണ്ടോ ഉണ്ടാകാന്‍ വഴിയില്ല .. ഒരാളെ വെറുതെ ഭ്രാന്ത് പിടിപ്പിക്കുക അതൊരു രസമാണ് ...പിന്നെ .നമ്മള്‍ പരസ്പരം ചതിച്ചു കളഞ്ഞു ...പരാതിയില്ലാതെ പരിഭവങള്‍ ഒട്ടും ഇല്ലാതെ .നീ എന്റെ ദുഘങള്‍ നിറഞ്ഞ ദിവസങളെ നിന്റെ സമിഭ്യം കൊണ്ട് സരളമാക്കി തന്നു ..ഞാന്‍ നിനക്ക് എന്താണ് തന്നത് .....എനിക്കറിയില്ല .പക്ഷെ ഒന്ന് എനിക്കറിയാം നീ എന്റെ പ്രണയത്തിന്റെ തടവുകാരന്‍ ആയിരുന്നു ....... പിന്നെ ഞാന്‍ നിന്നെ കാണുന്നത് ഒരു ട്രെയിന്‍ യാത്രയില്‍ ആണ് . കൂട്ടുകാരുമായി ഇരിക്കാന്‍ സ്ഥലം നോക്കി നടക്കുമ്പോള്‍ ഞാന്‍ നിന്റെ മുന്‍പില്‍ വന്നു പെട്ടത് .ആ യാത്ര തീരുവോളം ഓര്‍ക്ഷരം പോലും എന്നില്‍ നിന്നു പുറത്തു വന്നില്ല ...........നിയും ഒന്നും മിണ്ടിയില്ല ...പക്ഷെ എനിക്ക് നിന്നോട് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു ...കൂട്ടുകാരുടെ അടുത്ത് വച്ച് എനിക്ക് ഇതു പറയാന്‍ കഴിഞ്ഞില്ല ..നീ ഇതു വായിക്കില്ലേ വായിക്കും എന്ന് എനിക്കറിയാം ദയവായി ഇതു മനസിലാക്കു "നിന്നെ ഞാന്‍ ആഗ്രഹിക്കുന്നില്ല പ്രണയിക്കുന്നില്ല കാരണം ജീവിതത്തില്‍ വളരെ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന ഒരാളാണ് ഞാന്‍ ......ഒരു പഴയ പ്രണയത്തില്‍ ഞാന്‍ എന്റെ പട്ടം കെട്ടിയിടില്ല"
posted by Thamburu ..... at 07:38 0 comments

കടലാസ്സുപൂക്കള്‍


അന്ന് ഒരു ഹോസ്റ്റല്‍ റൂമിലെ ഏകന്ത തടവുകാരി ആയിരുന്നു ഞാന്‍ എനിക്ക് ഇഷ്ടമുള്ള കുറെ വസ്തുക്കള്‍ മാത്രമുള്ള റൂം ,ചുമരില്‍ ചിത്രങള്‍ ,കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങള്‍ ,വല്ലപ്പോഴും കയറി വരുന്ന ഗീതി അല്ലാതെ എന്നെ ശല്യപ്പെടുത്താന്‍ അവിടെ ഒന്നും ഉണ്ടായിരുന്നില്ല ,വായിച്ചു കൊണ്ടിരുന്ന ഹിമാലയ യാത്ര വിവരണത്തില്‍ നിന്നു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്കു പതുക്കെ പതുക്കെ ... എന്റെ മുഖത്തേയ്ക്ക് ചെറിയ കററുവീശുന്നുണ്ടായിരുന്നു കടല്‍ തീരമാണോ അല്ല ഒരു ചെറിയ കുന്നിന്‍ ചെരുവാണ് താഴെ നോക്കെത്താ ദൂരം കിടക്കുന്നു ...... ഞാന്‍ വെറുതെനില്‍ക്കുകയാണ് പൂത്തു നില്‍ക്കുന്ന ഒരു മരം നോക്കി .അതിന്റെ പൂക്കളാണോ നിലതെല്ലാം ?.. നിര്‍മല കോളേജിലെ വഴികളില്‍ വേനല്‍ അവധി തുടങുന്നതിനു മുന്‍പ് പൂക്കുന്ന വെള്ളയും റോസും ഇടകലര്‍ന്ന കടലാസ്സു പൂക്കള്‍ പോലെ തോനിച്ചു അവയെല്ലം .... പലപ്പോഴും കരുതി അതില്‍ കുറച്ചു എനിക്ക് വേണം എന്ന് പക്ഷെ ഒരിക്കല്‍ പോലും ആള്‍ക്കാര്‍ ഇല്ലാതെ ആ വഴി ഞാന്‍ കണ്ടിട്ടില്ല ഒരിക്കല്‍ കണ്ടപ്പോഴാകട്ടെ "നിനക്ക് ഇപ്പോഴും കുട്ടികളിയാണോ "എന്ന് ചോദിച്ചു വേഗം നടന്ന കൂട്ടുകാരിയുടെ (ആരാണ് എന്ന് ഞാന്‍ ഓര്‍കുന്നില്ല)കൂടെ എത്താന്‍ ഞാന്‍ ഓടേണ്ടിവന്നു .. പക്ഷെ ഇപ്പോള്‍ കിട്ടിയ സമയം കളയാതെ ഞാന്‍ എന്റെ പാവടതുംബില്‍ പൂക്കള്‍ ഓരോന്നായി പെറുക്കിയിടന് തുടങി . അപ്പോഴാണ് ആ കററുവന്നത് ...ഞാന്‍ പെറുക്കിയ പൂക്കള്‍ എല്ലാം തട്ടി നിലത്തിട്ടു എന്നെ പറ്റിച്ചു എന്നാ ഭാവത്തില്‍ പൂക്കളെ എല്ലാം പറതികൊണ്ട് കാറ്റു പോയി .... ആ പൂക്കളുടെ പിന്നാലെ കുറെ ഓടിയിട്ട് നിന്നു ഞാന്‍ ......... എനിക്ക് ദേഷ്യം വന്നു ആരോട് എന്ന് അറിയാതെ ...ഇനി എന്ത് ചെയ്യും എന്ന് കരുതി ഞാന്‍ നില്‍ക്കുമ്പോള്‍ ആണ് അലക്കിയ തുണികള്‍ വിരിക്കാനായി ഇന്ദു റൂമിലെക്കി് വന്നത് .....ഞാന്‍ പിന്നെ വെള്ളം വീഴുന്നത് നോക്കി കിടന്നു .....ഞാന്‍ കണ്ട ഏററവും രസമുള്ള സ്വപനം ഇതായിരുന്നു ....
posted by Thamburu ..... at 06:17 0 comments

Thursday, 18 June 2009

എന്റെ കൊലുസ്സ്‌



എനിക്ക് കരിമണികള്‍ ഉള്ള ഒരു കൊലുസുണ്ട്....ഒറ്റകാലില്‍ അത് ഇടാനാണ് എനികിഷ്ടം .... ഒരിക്കല്‍ കോളേജില്‍ താമസിച്ചു ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ അച്ഛന്‍ തടഞ്ഞു നിര്‍ത്തിയത് എന്റെ കൊലുസിന്റെ ശബ്ദം കേട്ടായിരുന്നു ..അന്ന് വയ്കുന്നേരം ഞാന്‍ ആ കൊലുസിന്റെ മണികള്‍ അടര്‍ത്തി കളഞ്ഞു ,അത് കഴിഞ്ഞു വളരെ നാളുകള്‍ക്ക് ശേഷമാണു ഞാന്‍ വീണ്ടു ആ നേര്‍ത്ത ശബ്ദത്തെ ഇഷ്ടപെടാന്‍ തുടങിയത് ...കൊച്ചു മണികള്‍ കൊണ്ടുള്ള കണ്ണുകള്‍ വിടര്‍ത്തി അത് എന്നോട് സംസാരിച്ചു ..പാടത്തും വഴിയിലും എല്ലാം എന്നോട് ഒപ്പം അത് ഓടി നടന്നു .ബസിനു വേണ്ടി ഞാന്‍ തിരക്കിട്ടൊടിയ ദിവസങളില്‍ എനിക്ക് മുന്‍പേ ഓടുന്ന ശബ്ദമായി അവള്‍ ,എന്തിനാണ് ഒറ്റകാലില്‍ കൊളുസിടുന്നത് എന്ന് ആള്‍ക്കാര്‍ ചോദിച്ചെങ്കിലും ...തിരക്കുള്ള ഒരു ട്രെയിന്‍ യാത്രയുടെ അവസാനം മറ്റൊരാളുടെ കാലില്‍ അത് കാണും വരെ ആ കരിമനികളും ശബ്ദവും എന്റെ സ്വകാര്യ അഹഗരമയിരുന്നു ...................... അതിനു ശേഷം ഞാന്‍ അവളെ ഒരു കൊച്ചു മണി ചെപ്പില്‍ തടവിലാക്കി വച്ചിരിക്കുകയാണ് ....കാരണം എനിക്കറിയില്ല ...........

posted by Thamburu ..... at 19:21 1 comments

ഓര്‍മ്മകള്‍


എന്റെ നഷ്ടങള്‍ കുറച്ചു ഓര്‍മ്മകള്‍ ആണ് ഞാന്‍ അവയുടെ ഒപ്പം ഉണ്ടായിരുന്നപോള്‍ മനസിലാക്കിയില്ല അതെല്ലാം ഒരുനാള്‍ എനിക്ക് എത്ര പ്രേയപ്പെട്ടതകും എന്ന് .....എന്റെ കൂട്ടുകാര്‍ ,അവര്‍ തന്നിട്ട് പോയ ഓര്‍മ്മകള്‍ അതെല്ലാം എനിക്ക് ഇന്നു മചാടി മണികള്‍ ആണ് ..എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കുന്നവ ....എത്ര പെട്ടെന്നാണ് എല്ലാവരും പോയത് ഇനി കാണില്ല എന്ന് അറിയാവുന്നവര്‍ പോലും വെറും വാക്ക് പറഞ്ഞിട്ട് പോയി .... അതില്‍ പലരും ഒര്നിമിഷതെക്ക് വന്നു പോയവരാണ് ...... ചിലര്‍ കുറച്ചു നാള്‍ മാത്രം കൂടെ നിന്നു.... കുറച്ച പേര്‍ മാത്രം ഇപ്പോഴും ഉണ്ടായിരുന്നു കൂടെ ....അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുമ്പോഴെല്ലാം വേദനിച്ചു ..... അവരുമായി ഒരുമിച്ചു നടന്ന വഴികള്‍ എത്ര രസമായിരുന്നു ....പല കാര്യങളും പറഞ്ഞു തീര്‍ിരുന്നില്ല ...ഒരുമിച്ചു പാടിയ പാട്ടുകള്‍ പലപ്പോഴും പൂര്‍ത്തിയാകാതെ ഉറക്കത്തിലേക്കും പഠിപ്പിലെക്കും എല്ലാം പോയി നമ്മള്‍ ... കര്‍ക്കിടകത്തില്‍ വരുന്ന കാറ്റു പോലെ എല്ലാവരും വന്നിട്ട് പോയി .... എന്നെ ഒന്ന് ഉലച്ച ശേഷം .... എന്റെ മനസില്‍ ഒരു പിടി പൂക്കള്‍ വരി ഇട്ട ശേഷം ... പക്ഷെ എന്റെ മനസില്‍ ഇപ്പോഴും ആ കാറ്റു വീശുന്നു ....കര്‍ക്കിടകത്തിലെ ആ തണുത്ത കാറ്റു ......ഹോസ്റ്റല്‍ റൂമിലെ ജനലില്‍ നിന്നു നമ്മള്‍ കണ്ട ആ മഴക്കാലം ....സൂര്യസ്തമയങള്‍ ....മുല്ലപൂക്കള്‍ വിരിയുന്ന ആ രാത്രികള്‍ ...തെഗോലകള്‍ക്ക്‌ മുകളില്‍ കണ്ട ചന്ദ്രന്‍ ... അവയെല്ലാം എത്ര മനോഹരമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നത്‌ ഇപ്പോഴാണ്‌ ..ഇതാണ് എന്റെ നഷ്ടങള്‍ .........ഒരു പക്ഷെ ഒരിക്കലും നികത്താന്‍ കഴയാത്തത് .....

posted by Thamburu ..... at 18:49 1 comments

ഈ രാത്രി .


ഞാന്‍ തംബുരു ...ഈ രാത്രിയുടെ ശബ്ദങള്‍ക്ക് കതോര്തിരിപ്പാന് എനിക്ക് കൂട്ടായി എന്റെ ജനലിനും അപ്പുറത്ത് ഈതോ മരത്തില്‍ ഇരുന്നു ഒരു പട്ടു വരുന്നു ...ഞാന്‍ ഉറങിയില്ലേ എന്ന് ചോദിക്കുന്നോ ..അറിയില്ല ..പക്ഷെ എന്നും എന്തൊക്കെയോ എന്നോട് ചോദിക്കാറുണ്ട് ഇങനെ അവ്യക്തമായി ...അകലെ ഒരു ഉറക്കത്തിനു ശേഷം എനിക്ക് വേണ്ടി അമ്മ കയ്‌ നീട്ടുന്നുണ്ടാകും ഈ രാത്രിയില്‍ ഞാന്‍ എത്ര തവണ അവിടെ പോയിട്ട് വന്നു പപ്പാ ഉറങികനും ....ചേട്ടന്‍ എന്തെകിലും വയിക്കുകയാകും ..... പക്ഷെ ഞാന്‍ എവിടെ എന്റെ സ്വപ്നങള്‍ക്ക് കൂട്ടിരിക്കുകയാണ്‌ സ്വപ്നങ്ങള്‍ മാത്രമല്ല നഷ്ടങളും ...നാളുകള്‍ക്ക് ശേഷം അതെല്ലാം എങനെ ഓര്‍ത്തെടുക്കാന്‍ ...മറ്റൊരാളെപ്പോലെ ആ ഓര്‍മകളില്‍ സഞ്ചരിക്കാന്‍ ഒരു രസം തോനുന്നു .....സ്വപനങലെക്കള്‍ കൂടുതല്‍ നഷ്ടങളാണ് ഒരു പക്ഷെ എല്ലാവര്ക്കും അങനെ തന്നെ അല്ലെ .... ഞാന്‍ എവിടെ എന്റെ സ്വപനങ്ങള്‍ കൊണ്ട് നഷ്ടങളെ പുരകിലക്കാന്‍ ശ്രമിക്കുകയാണ് ..................ഞാന്‍ തംബുരു ......................

posted by Thamburu ..... at 18:26 3 comments